പിഎം രാഹത് पी एम राहत परियोजना PM RAHAT   PM BHARAT पीएम भारत परियोजना

PM RAHAT   PM BHARAT PM BHARATH

പിഎം രാഹത്        पी एम  राहत परियोजना PM RAHAT   PM BHARAT   पीएम भारत परियोजना

'പിഎം രാഹത്'. पीएम राहत परियोजना, PM RAHAT,  PM BHARAT, पीएम भारत परियोजना

റോഡപകടങ്ങളിൽപ്പെടുന്നആളുകൾക്ക്  വളരെ ആശ്വാസം നൽകുന്ന ഒരു പദ്ധതി സർക്കാർ അവതരിപ്പിക്കുകയാണ്  'പിഎം രാഹത്'. 

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ ഏഴ് ദിവസം 1.5 ലക്ഷം രൂപ വരെ സൗജന്യവും പണരഹിതവുമായ (Cashless) ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ്  'പിഎം രാഹത്' (PM RAHAT - Road Accident Victims Hospitalisation and Assured Treatment). 

പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഉദ്ഘാടനം ചെയ്യും. അപകടം നടന്ന് ഉടൻ ആശുപത്രിയിൽ എത്തുന്ന ആ സമയം മുതൽ  ലഭിക്കേണ്ട ചികിത്സ ഉറപ്പാക്കി മരണനിരക്കും,അപകട നിരക്കും  കുറയ്ക്കുകയാണ് പിഎം രാഹത് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

 ദേശീയപാതകൾ ഉൾപ്പെടെ  രാജ്യത്തെ ഏത് റോഡിലും സംഭവിക്കുന്ന  അപകടങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

 

പദ്ധതിയുടെ  ഏറ്റവും പ്രധാന സവിശേഷതകൾ ഇവയാണ് :

* അപകടത്തിൽ പെടുന്ന ഒരാൾക്ക് പരമാവധി 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ. 

* അപകടം നടന്ന ദിവസം മുതൽ ആദ്യത്തെ ഏഴ് ദിവസം വരെയാണ് കാലയളവ്  ഈ ആനുകൂല്യം ആ സമയമാണ്  ലഭിക്കുക.

* ആശുപത്രിയിൽ പണം മുൻകൂട്ടി അടയ്ക്കേണ്ടതില്ല. ആയുഷ്മാൻ ഭാരത് (PM-JAY) പട്ടികയിലുള്ള എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.

* പരിക്കേറ്റ വ്യക്തിക്ക് ഇൻഷുറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അപകടത്തിൽപ്പെടുന്ന ഏതൊരു മനുഷ്യനും  ഈ സഹായത്തിന് അർഹതയുണ്ട്.

* സഹായിക്കുന്നവർക്ക് പാരിതോഷികം: അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് (Good Samaritans) 'രാഹവീർ' എന്ന പദവി നൽകി ആദരിക്കുകയും 25,000 രൂപ പാരിതോഷികം നൽകുകയും ചെയ്യും. 

അപകടവിവരം പോലീസിനെയോ ആരോഗ്യ ഏജൻസികളെയോ ഉടൻ അറിയിക്കുന്നതിലൂടെ ഈ സേവനം വേഗത്തിൽ ലഭ്യമാക്കാം.

വളരെയേറെ അപ്രതീക്ഷിത റോഡ് അപകടങ്ങൾ നടക്കുന്ന നമ്മുടെ രാജ്യത്ത് എത്രയും വേഗത്തിൽ ഈ പദ്ധതി നടപ്പിൽ വന്നാൽ ഒരുപാട് ജനങ്ങൾക്ക് അതൊരു വലിയ കൈത്താങ്ങ് ആകും എന്നത് വലിയ ആശ്വാസമാണ്

Cashless Treatment For Road Accident Victims

Cashless Treatment For Road Accident Victims: റോഡ് ഗതാഗത മന്ത്രാലയം കഴിഞ്ഞ വർഷം മേയിൽ ഈ പദ്ധതി വിജ്ഞാപനം ചെയ്തിരുന്നു. ജൂണിൽ ഇതിന്റെ മാർഗ നിർദേശങ്ങളും പുറത്തിറക്കി. അപകടങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന സംവിധാനവും നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഇടപാട് കൈകാര്യം ചെയ്യുന്ന സംവിധാനവും ആശുപത്രികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്

ഹൈലൈറ്റ്:

  • റോഡപകടങ്ങളിൽപ്പെടുന്നവർക്ക് സൗജന്യവും പണരഹിതവുമായ ചികിത്സ.
  • പിഎം ഭാരത് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.
  • 5 ലക്ഷം രൂപവരെ ചികിത്സാ പരിരക്ഷ ലഭിക്കും.

ന്യൂഡൽഹി: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് സൗജന്യവും പണരഹിതവുമായ ചികിത്സ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയായ പിഎം ഭാരത് (റോഡ് അപകട ഇരകളുടെ ആശുപത്രിവാസവും ഉറപ്പായ ചികിത്സയും) കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഈ പദ്ധതി പ്രകാരം മോട്ടോർ വാഹനം മൂലമുണ്ടാകുന്ന റോഡപകടത്തിന് ഇരയായ ഏതൊരു വ്യക്തിക്കും അപകട തീയതി മുതൽ 7 ദിവസത്തെ പരമാവധി പരിധിയിൽ 1.5 ലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ലഭിക്കും. മരിച്ചയാളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗതാഗത മന്ത്രിമാരുടെ വാർഷിക യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്

നിലവിൽ റോഡ് അപകടത്തിൽപ്പെട്ടവർക്ക് പണരഹിത ചികിത്സ (Cashless Treatment of Road Accident Victims) എന്ന പേരിൽ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ അപകടങ്ങളിൽപ്പെട്ടവർക്ക് പരമാവധി ഏഴു ദിവസത്തെ സൗജന്യ ചികിത്സ ലഭ്യമാക്കും. നേരത്തെ ചണ്ഡീഗഢ്, അസം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, പുതുച്ചേരി എന്നിവിടങ്ങളിൽ പണരഹിത ചികിത്സ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു.

 

റോഡ് ഗതാഗത മന്ത്രാലയം കഴിഞ്ഞ വർഷം മേയിൽ ഈ പദ്ധതി വിജ്ഞാപനം ചെയ്തിരുന്നു. ജൂണിൽ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അപകടങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തുന്ന സംവിധാനവും നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഇടപാട് കൈകാര്യം ചെയ്യുന്ന സംവിധാനവും ആശുപത്രികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ചികിത്സ, പണം കൈമാറൽ, ക്ലെയിം സമർപ്പിക്കൽ എന്നിവയെല്ലാം ഈ സംവിധാനം വഴിയാണ് നടക്കുന്നത്

അപകടം വരുത്തിയ വാഹനം ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള സംഭാവനകളിലൂടെയും, ഇൻഷുർ ചെയ്യാത്ത കേസുകളിൽ ബഡ്ജറ്റ് പിന്തുണയിലൂടെയും ഈ പദ്ധതിക്കുള്ള പണം കണ്ടെത്തുന്നു. ഈ പണം മോട്ടോർ വെഹിക്കിൾ ആക്സിഡൻ്റ് ഫണ്ട് (Motor Vehicle Accident Fund (MVAF) വഴിയാണ് ആശുപത്രികൾക്ക് നൽകുന്നത്. പദ്ധതി പ്രകാരം അപകടത്തിൽപ്പെട്ടവർക്ക് ജീവന് ഭീഷണിയല്ലാത്ത കേസുകളിൽ 24 മണിക്കൂറും, ജീവന് ഭീഷണിയുള്ള കേസുകളിൽ 48 മണിക്കൂറും നിശ്ചിത ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകും. ഇതിനായി പോലീസ് സഹായം ആവശ്യമായി വരും. ഈ പദ്ധതിക്ക് കേന്ദ്ര - സംസ്ഥാന തലങ്ങളിലുള്ള മറ്റ് പദ്ധതികളെക്കാൾ മുൻഗണനയുണ്ട്.

അപകടം സംഭവിച്ച ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ നൽകുന്ന അടിയന്തര വൈദ്യസഹായം ശക്തിപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഈ സമയത്തിനുള്ളിൽ ചികിത്സ നൽകിയാൽ മരണ സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും. അപകടസ്ഥലത്തുനിന്ന് എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ 112 സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇത് അടുത്തുള്ള ആംബുലൻസ് വേഗത്തിൽ എത്തിക്കാനും അപകടത്തെക്കുറിച്ച് പോലീസിന് ഉടൻ വിവരം നൽകാനും സഹായിക്കും. ജില്ലാ പോലീസ് ഉദ്യോഗസ്ഥർക്കും കളക്ടർമാർക്കും അപകടത്തെക്കുറിച്ച് എസ്എംഎസ് അലേർട്ടുകൾ ലഭിക്കും. ഇത് സമയബന്ധിതമായ നടപടികൾക്ക് സഹായിക്കും.

നിർദിഷ്ട ആശുപത്രികളിൽ മാത്രമല്ല ഏത് ആശുപത്രികളിലും അപകടത്തിൽപ്പെട്ടവർക്ക് പ്രാഥമിക ചികിത്സ നൽകേണ്ടതാണ്. നിയമ കമ്മീഷന്റെ കണക്കനുസരിച്ച് റോഡ് അപകടങ്ങളിൽ പെട്ടവർക്ക് വേഗത്തിൽ വൈദ്യസഹായം നൽകിയാൽ 50 ശതമാനം ജീവൻ രക്ഷിക്കാൻ സാധിക്കും. 2024 ൽ മാത്രം ഏകദേശം 1.8 ലക്ഷം പേർ റോഡ് അപകടങ്ങളിൽ മരിച്ചു. ഈ പദ്ധതിയിലൂടെ ഇത്തരം മരണങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.